Friday, August 27, 2010

യാത്ര പുറപ്പെടുമ്പോള്‍ സമയം ഉച്ചക്ക് പന്ത്രണ്ടു മണി. കാറില്‍ കയറുമ്പോള്‍ മലനിരകളിലെക്കയിരിക്കും എന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.കാര്‍ മുന്നോട്ടു നീങ്ങും തോറും പാതയും ദൂരവും വ്യക്തമായി കഴിഞ്ഞിരുന്നു. കടുത്തുരുത്തി,പാല, ഈരാറ്റുപേട്ട വഴി വാഗമണ്‍. യാത്രയിലുടനീളം മഴ അകമ്പടി സേവിച്ചിരുന്നു. യാത്രയിലായാലും മഴ ഒരു ഭംഗി തന്നെയാണ്. ഓരോ ദേശത്തെയും മഴയുടെ ഭാവപകര്‍ച്ച ഞങ്ങള്‍ നോക്കി കണ്ടു. ഞങ്ങള്‍ വാഗമാനിലെക്കുള്ള വഴി  താണ്ടുകയാണ്. വാഹനത്തിനു സുപരിചിതമായ വഴിയാണ്. കേരളത്തില്‍ അവന്‍ കയറാത്ത വഴിയില്ല. കയറും തോറും കോട ദ്രിശ്യമായി തുടങ്ങിയിരുന്നു. വഴിയില്‍ ഒരു പ്രധാനപെട്ട നാടുകാണിയില്‍ ഞങ്ങള്‍ നിര്‍ത്തി. മഴ പെയ്യുന്നുണ്ടായിരുന്നു. തണുത്തു മറവിക്കുംബോളും ഐസ് ക്രീം കഴിക്കുക എന്നത് ആസ്വാദ്യകരമായ കാര്യമാണ്. ഇത് പോലെ ഉള്ള ഭ്രാന്തന്മാരെ പ്രതീക്ഷിച്ചായിരിക്കണം ആ മനുഷ്യന്‍ കട ഇട്ടിരിക്കുന്നത്ത് തന്നെ. 

മല കയറി വാഗമണില്‍ എത്തുമ്പോള്‍ മൂന്നര മണി. വാഗമണില്‍ ആദ്യം ഞങ്ങളെ വരവേറ്റത് പ്രശസ്തമായ വാഗമണ്‍ മൊട്ടക്കുന്നുകള്‍. ഇപ്പോള്‍ പ്രവേശന ഫീ ആയി ഒരാള്‍ക്ക് 5 രൂപ വീതം ഈടാക്കുന്നുണ്ട്. എത്രയോ തവണ ഇവിടെ വന്നു പോയിരിക്കുന്നു. ഈ മൊട്ടക്കുന്നുകള്‍ അത്ഭുതം തന്നെയാണ്. കോടയില്‍ മുങ്ങി നില്‍ക്കുന്ന പച്ച നിറം മനസ്സിനെ തണുപിക്കുന്നു. എല്ലാം മറന്നു ആനന്ദിക്കാന്‍. ഭൂമിയുടെ ഈ ഉയരം അത്യുത്തമം ആണ്. ഓരോ മോട്ടക്കുന്നും നമ്മുടെ ഒക്കെ ജീവിതത്തിലെ ഓരോ ഏടുകള്‍ പോലെയാണ്.


The meadows are mysterious 
The trails are hidden
The footsteps are clear
The Mist will lead us.
to a world where we will be lost in Dreams

 കയറി ഇറങ്ങി മോക്ഷമാകുന്ന തടാകത്തിന്റെ കരയില്‍ എത്തുന്നു.എല്ലാ അവസ്ഥ്തയിലും സുന്ദരി ആയ ഈ തടാകത്തിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്നിപ്പോള്‍ മഞ്ഞിന്റെ ആവരണം പുതച്ചു കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. മോട്ടക്കുന്നുകളുടെ മറവില്‍  ഒളിച്ചിരിക്കുന്ന ഇവള്‍ക്ക് ആരെയും ഭ്രമിപ്പിക്കുന്ന സൌന്ദര്യമാണ്.ഇരിപ്പ് കണ്ടാല്‍ ചുറ്റുപാടുകളെ തികച്ചും വിസ്മരിച്ചത് പോലെയുണ്ട്. ഒരു പക്ഷെ ഞങ്ങളെ കണ്ടില്ല എന്ന് നടിക്കുകയായിരിക്കാം. മനുഷ്യകൊമാരങ്ങളെ കണ്ടു മടുത്തതുമാകാം. 

അവിടെ നിന്നും പൈന്‍ വാലിയിലേക്ക്‌. പ്രകൃതിയുടെ മറ്റൊരു മനോഹരമായ അറയിലേക്ക്. കൃത്യമായ അകലം പാലിക്കുന്ന സമപ്രായക്കാര്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. നമ്മളെ അടക്കി ഭരിച്ച്ചവരുടെ സൃഷ്ടിയാണ് ഈ പൈന്‍ മരങ്ങള്‍. അവര്‍ അവശേഷിപിച്ച്ചു പോയ ചില ഓര്‍മ്മകള്‍. പൈന്‍ മരങ്ങള്‍ക്കിടയിലൂടെ മഴ തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.കുറെയേറെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു


We came here years back
with those who where sent back,
we remain here for you
to make you more comfortable
we are as tall as the sky,
we offer you all those
that you have missed in your life. 

ചായ കുടി കഴിഞ്ഞു തൊടുപുഴ റൂട്ടില്‍. കോട മൂലം വഴി അല്‍പ്പം പോലും ദ്രിശ്യമായിരുന്നില്ല. അമ്പരി പതിനെട്ടടവും നോക്കുന്നുണ്ടായിരുന്നു.അഭിലാഷ് പിന്നിലത്തെ സീറ്റില്‍ തന്‍റെ പതിവ് നമ്പരുകളുമായി സജീവമായിരുന്നു. രാമന്‍ നിക്കോണ്‍ ഡി 90 യുമായി മല്ലിടുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പുള്ളിക്കാനം എസ്റ്റ്ടിന്റെ അരികിലൂടെ യാത്ര ചെയ്യുകയാണ്. വാഗമണില്‍ നിന്നും തോടുപുഴയിലെക്കുള്ള യാത്ര വളരെ മനോഹരമാണ്. വിദേശ രാജ്യങ്ങള്‍ ഒര്മാപെടുത്തുന്നവയാണ് പല ദ്രിശ്യങ്ങളും. മനസ്സ് സ്വപ്നലോകത്തേക്ക് വഴുതി വീഴുകയാണ്. മഞ്ഞിന്റെ മാറില്‍ നിന്നും മഴയുടെ മടിയിലേക്ക്‌ അതിവേഗം പഞ്ഞിറങ്ങുമ്പോള്‍ അകലെ നിന്നും വാഗമണ്‍ മലനിരകള്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു. 

മനോഹരമായൊരു ദിവസത്തെ ഓര്‍മകളെ പിന്നിലാക്കി  നിഗൂദ്ധതകള്‍ നിറഞ്ഞ മറ്റൊരു ദിവസത്തിലേക്ക് ഞങ്ങളുടെ യാനം അതിവേഗം പ്രയാണം തുടര്‍ന്നു. 

 The hills have eyes
The valleys too have
They have seen us
We have promised them
We will return...

Wednesday, August 25, 2010

അങ്ങനെ ഒരോണം കൂടി പടി കടന്നു പോയി. ജീവിതത്തെ എന്നും ഒരഘോഷമായി കാണുന്ന എനിക്ക് വിശേഷിച്ചൊരു ഓണം ഉണ്ടായോ എന്ന് ചോദിച്ചാല്‍ ഉണ്ടായി എന്ന് നുണ പറയേണ്ടി വരും.രാവിലെ തന്നെ മഴയാണ്. എല്ലാരും മഴയെ ശപിക്കുന്നുണ്ട്. എനിക്ക് കഴിയില്ല അതിനു, ക്ഷണിക്കാതെ കടന്നു വരുന്ന ഒരു സുഹൃത്തിനെ പോലെയാണ് എനിക്ക് മഴ. വീട്ടില്‍ സദ്യ ഉണ്ടായിരുന്നു. പലയിടത്തു നിന്നും പായസം കുടിച്ചു മതിയായി.

വീട്ടില്‍ എല്ലാരുടെം കൂടെ ഓണം ആഘോഷിച്ചു. കുറെ നാളുകള്‍ക്കു ശേഷം ചെട്ടായിയേം ശ്യാമിനെയും കണ്ടു. ബാംഗളൂര്‍ക്ക് മാറ്റമായത്തിനു ശേഷം ആദ്യമായി കാണുകയാണ് ചേട്ടായിയെ. എല്ലാരും എത്തിയിട്ടുണ്ട് രത്ന ചേച്ചിയും,ശ്രീ ഹരിയും ദേവിയും..കാലം ചേട്ടായിയെ ഒരുപാട് മാറ്റിയിരിക്കുന്നു. ഒരുപാട് വിഷമങ്ങള്‍ അനുഭവിക്കുന്ന ഒരു വ്യക്തിയെ പോലെ ചേട്ടായിയുടെ രൂപം മാറിയിരിക്കുന്നു.സന്ദീപ്‌ ചേട്ടനും ഞാനും ശ്യാമും രാമനും കണ്ണനും അടങ്ങുന്ന ആ പഴയ സംഘത്തിന്റെ തലവന്‍ ആയിരുന്നു ചേട്ടായി.പാണ്ഡവര്‍ 5  പേരും ഞങ്ങള്‍ 6 ഉം ആയിരുന്നു..ചേട്ടായിക്ക് എന്നും യുധ്ധിഷ്ടരന്റെ സ്ഥാനം. മറ്റുള്ള സ്ഥാനങ്ങളൊക്കെ ഓരോരുത്തരായി വീതിച്ചെടുക്കും. ഓലപന്തു കളിയും,ക്രിക്കെറ്റും,യുദ്ധവും എല്ലാം ഞങ്ങള്‍ കളിച്ചു. ഏതു കളി ആയാലും ചേട്ടായി ആയിരുന്നു മുഖ്യ വേഷം,അതിപ്പോള്‍ ഡോക്ടര്‍ ആയാലും ചക്രവര്‍ത്തി ആയാലും. സന്ദീപ്‌ ചേട്ടനും ശ്യാമും കണ്ണനും അടങ്ങുന്ന വടക്കന്‍ സംഘവുമായി ഗാന്‍ഗ് വാര്‍ പതിവായിരുന്നു.ഓണമാകുമ്പോള്‍ എല്ലാരും അച്ചന്റെ തറവാട്ടില്‍ ഒത്തു കൂടുമായിരുന്നു. ഓണത്ത്തല്ലോടെ പരിസമാപ്തി. 

ഇന്നിപ്പോള്‍ പഴയ സംഘം ഇല്ല. എല്ലാരും അവരവരുടെ മേഘലകളില്‍ വ്യാപ്തരാണ് . എല്ലാരോടും ഇപ്പോളും ഒരു ബന്ധം നില നിര്‍ത്തുന്ന വ്യക്തി ഞാന്‍ മാത്രമായിരിക്കും. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന ഏല്ലാര്‍ക്കും ഓര്‍മ്മകള്‍ ഇപ്പോളും ചിതലരിക്കാതെ കിടക്കുന്നു എന്നറിയാന്‍ കഴിഞ്ഞത് തന്നെ വലിയൊരു ആശ്വാസമാണ്.കാലാവസ്ഥയും നാടും ചുറ്റുപാടുകളും നാട്ടുകാരും ആചാരങ്ങളും ഒക്കെ മാറിയിരിക്കുന്നു,കാലത്തിനൊത്ത് മാറാത്ത അര്‍ജുനനായി ഞാന്‍ മാത്രമേ കാണൂ.ഇവിടെ എഴില്‍  ഒരാളാണല്ലോ അര്‍ജുനന്‍.   
 

Monday, August 23, 2010

Waves have to be suppressed to be calm and quite. But for this, being in harmony with waves cant do. Go beyond the waves, to the state of the ocean. Being in harmony with the ocean gives us the power to suppress the waves. Being in harmony with the mind and body, one cant suppress the streams of thought in the mind. One has to be in harmony with the divine self, ones soul which is nothing other than 'Brahma' to suppress the mind and make it calm and quite. Easily said. But is this possible when there are only a few who have realized the soul, the Adwaitha. 

The Soul being beyond the grasping power of the mind, body the senses and all such human devices is reachable. If it is attainable for Vyasa,Vivekananda, Paramahamsa why not others. And the Upanishads proclaim, it is and it should be. First, Nishakaama karma should be performed to make the mind clear of all tendencies(vaasanas) and opt for Dhyaana.

                                                                        Ramanandan (My Brother) 




അങ്ങനെ ഉത്രാടം വിട ചൊല്ലി. ആഘോഷങ്ങളുടെ ഒരു പകലിനു കൂടി തിരശ്ശീല വീഴുകയാണ്. നാളെ മലയാളി കുടിച്ച മദ്യത്തിന്‍റെ കണക്കെടുപ്പുണ്ടാകും. കണക്കുകള്‍ നിരത്തുന്ന സുഹൃത്തുക്കള്‍ക്ക് കേട്ടിപടുക്കുമ്പോള്‍ മദ്യം കൂടിയേ തീരൂ. എല്ലാ ദിവസവും ഓണം ആഘോഷിക്കുന്ന എനിക്ക് പ്രത്യേകിചോരാഘോഷത്തിന്റെ ആവശ്യം ഉണ്ടോ..പിന്നെന്താ ഒഴുക്കില്‍ ചേര്‍ന്ന് നീന്തുക. വീട്ടില്‍ എല്ലാരും അവരവരുടേതായ തിരക്കുകളില്‍ വ്യാപ്തരാണ്. കുഞ്ഞന്‍ കുറെ നേരമായി ഒരു ചിത്രശലഭത്തിന്റെ പല ഭാവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ഊണ് കഴിഞ്ഞു കിഴക്കെടത്തെക്ക് നടന്നു. ഉത്രാടമായിട്ടു നീ എന്ത് കോണ്ടു വന്നു എനിക്ക്..അമ്മൂമ്മയില്‍ നിന്നും പ്രതീക്ഷിച്ച ചോദ്യം.എന്‍റെ വിവാഹത്തെ കുറിച്ചു വളരെ വ്യാകുലയാണ് അമ്മൂമ്മ.അവിടെ നിന്നും ബ്രഹ്മമങ്ങലതുള്ള ശിവ സന്നിധിയിലേക്ക്. ഒരു ചെറിയ കുന്നിന്റെ മുലൈലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടുക്കമെന്നെട്ടിരുന്ന അരി നടക്കല്‍ വച്ചു പാല്‍പായസവും ഏല്പിച്ചു മടങ്ങി. 

തിരിച്ചെത്തിയപ്പോള്‍ ഒരാഗ്രഹം ഒന്ന് കൂടി കലിങ്കില്‍ പോണം, പിള്ളേരുടെ കൂടെ കൂടണം. അവിടെ ആഘോഷം തുടങ്ങിയിരിക്കുന്ന. സഭ കൂടിയിട്ടുണ്ട്.സോപാന സംഗീതം ആണ് വിഷയം. കള്ളു കുടിക്കുമ്പോള്‍ പാടാന്‍ എന്തെങ്കിലും വേണ്ടേ. വന്ദേ മുകുന്ദ പാടുന്നുണ്ട് സന്ദീപ്‌ ചേട്ടന്‍. അല്ല സോപാന സംഗീതത്തിനു ഈ ഒരു ഈണം മാത്രമേ ഉള്ളോ എന്നായി ഒരാള്‍,സോപാന സംഗീതത്തിലെ ഒരടിച്ച്ചു പൊളി പാട്ട് വേണമെന്നായി ഒരാള്‍. സോപാന സംഗീതത്തിന്റെ കുലപതിയാണ് ഞെരളത്ത് രാമപോതുവാള്‍ എന്ന് തമ്പി..രാമപിഷാരടി അല്ലെ എന്ന് വെരൌ വിദ്വാന്‍. അല്ല പൊതുവാള്‍..ഒരു സമവയാതില്‍ പിടിച്ചു. തൊട്ടപ്പുറത്ത് ഒരുത്തന്‍ പൊതുവാള്‍ വയ്ക്കുന്നുണ്ടായിരുന്നു. നേരം വെളുക്കുമ്പോള്‍ എന്തായാലും അവിടം ഒരു പാപ്പിനിശ്ശേരി ആകുമെന്ന കാര്യം തീര്‍ച്ച. വെള്ളികേട്ടന്‍, ശങ്ഖുവരയന്‍, അണലി,നീര്‍ക്കോലി ഇത്യാദി ഇനങ്ങള്‍ എന്തായാലും ഉണടാകും. മയക്കു വേദി പലത്തും പൊട്ടുന്നുണ്ട്. 

തലയ്ക്കു പിടിച്ചാല്‍ പിന്നെ പലര്‍ക്കും സാഹിത്യമായി. ജാനോ അറിഎസും, ബോല്ശേവികും ലോകസിനെമയും വിഷയങ്ങളായി.പദ്മരാജന്റെയും ക്ലിണ്ടി സ്ടീവ്ടിന്റെയും പടങ്ങളായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. എന്തായാലും 20 ലക്ഷം രൂപയ്ക്കു പിടിച്ച വിഎറ്നാം കോളനി തന്നെയാണ് 2000 കോടി മുടക്കിയ അവതാര്‍ എന്നതിന് ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ഒടുവില്‍ അവിടെ നിന്നും വീട്ത്തുമ്പോള്‍ നേരം കുറെ വൈകിയിരുന്നു.


Sunday, August 22, 2010

Kunjhan(My Brother)'s notes

The blue elegant sky on one side, above the calm and quiet lake beside, dont know which one to choose. The lake engulfing me, the sky far apart. Swans say, the lake is just a hallucination, a mere reflection of shadows. But the sky, it is all pervading. The lake makes me wet;strings attached. I have to break the strings, rub away the water.Sky simple make you dissolve. Its doesn't wet you, touch you or make you tied. It lets you free, loose.You lose all your identity there.You can say, you are the sky itself. But the sky is the real truth.

Don't know why am I symbolizing everything I write. But I wait to make sure no one understands what I write. 

Kunjhan(My Brother)'s notes

Adwaitha - Principle of non duality. Only unity prevails in this world. There is nothing other than Brahma. Due to maya, everything seems to be different from one another. Everyone in this world is Brahma. Iam God-Aham Brahmasmi.
                               You are God-That Twam Asi
My Divine self is Brahma - Ayam Athma Brahma
The Supreme Knowledge is Brahma - Prajnanam Brahma