Wednesday, August 18, 2010

ഭാഗ്യം ദീപാരാധനയ്ക്കു മുന്‍പ് തന്നെ നടയ്ക്കലെത്തി. വേണുജി ഗസ്റ്റ് ഹൌസില്‍ മുറി ഏര്‍പ്പാട് ചെയ്തിരുന്നു. കുളി കഴിഞ്ഞ ഉടന്‍ തന്നെ കിഴക്കേ നടക്കലും അവിടെ നിന്നും വില്വാദ്രിനാധന്റെ മുന്നിലും. കര്‍ക്കിടകത്തിലെ അവസാനത്തെ ദീപാരാധന ശ്രീ രാമന്‍റെ മുന്നില്‍ തൊഴാന്‍ കഴിഞ്ഞത് മഹാഭാഗ്യം. അഹങ്കാരവും ഞാനെന്ന ഭാവവും എവിടെയോ പോയി മറഞ്ഞിരിക്കുന്നു.

തിരുവില്വാമലയും ഞാനും തമ്മില്‍ ജന്മങ്ങളുടെ ബന്ധമുള്ളത് പോലെ. ഇടയ്ക്കിടക്ക് വരാന്‍ ഇത് പോലെ തോന്നിയ മറ്റൊരു സ്ഥലം ഉണ്ടെന്നു തോന്നുന്നില്ല. ഇവിടം സ്വര്‍ഗമാണ്. നിളയും, മലയും, ആകാശവും, രാമനും, ലക്ഷ്മണനും, രാമദൂതനും പിന്നെ ഞാനും ചേരുന്ന അപൂര്‍വ്വ സംഗമ സ്ഥാനം. പുനര്‍ജ്ജനി മലയും പ്രകൃതി ഭംഗിയും മനസ്സിന് പുതോയൊരു ജന്മം പ്രദാനം ചെയ്യുന്നു. കത്തി നില്‍ക്കുന്ന ലക്ഷദ്വീപം ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു. വില്വാദ്രിനാധന്റെ നടയില്‍ ചിന്തകളുടെ ഏകോപനം നടക്കുന്നു.

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആലിന്റെ ചുവട്ടില്‍ ധ്യാന നിമഗ്നനായി ഇരിക്കുമ്പോള്‍ മനസ്സിലും ശരീരത്തിലും ആനന്ദത്തിന്റെ കുളിര്‍കാറ്റു വീശുന്നു. ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന പുനര്‍ജ്ജന്മം സാധ്യമാകുന്നു.

വില്വാദ്രിനാഥന്‍

ഇത് തിരുവില്വാമല തൃശൂര്‍ ജില്ലയുടെ വടക്കേ അറ്റം. തൃശൂര്‍ ഒറ്റപാലം ബസ്‌ റൂട്ടില്‍ 48 km സഞ്ചരിച്ചാല്‍ തിരുവില്വാമല ടൌണില്‍ ഇറങ്ങാം. അവിടെ നിന്നും ഒരു കിലോമീറ്റെര്‍ നടന്നാല്‍ അമ്പലത്തില്‍ എത്തി ചേരും. ഭാരതപുഴയുടെ തീരത്ത് വില്വദ്രിമലയിലാണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

സ്വയംഭൂവായ മഹാവിഷ്ണുവും(ലക്ഷ്മണന്‍ സങ്കല്പം, കിഴക്കേനട), ശ്രീരാമനും(പടിഞ്ഞാറെ നട), ഹനുമാനുമാണ് മുഖ്യപ്രതിഷ്ടകള്‍. ഇവിടുത്തെ ചൈതന്യം വില്വദ്രിനാഥന്‍ എന്നറിയപെടുന്നു. പുനര്‍ജനി മലയിലൂടെ മൂന്നു കിലോമീറ്റര്‍ നടന്നാല്‍ പുനര്‍ജനി ഗുഹയിലെത്താം. സുന്ദരിയായ ഭരതപുഴയെയും പച്ച വിരിച്ച നെല്പാടങ്ങളും, മയിലുകളെയും, മറ്റു പക്ഷികളെയും ഈ വഴിക്ക് കാണാന്‍ കഴിയും. പുനര്‍ജനി നൂഴല്‍ എന്ന പ്രശസ്തമായ ആചാരം ഇവിടെയാണുള്ളത്. ഗുരുവായൂര്‍ എകാദഷിയുടെ അന്നാണ് നൂഴല്‍ നടക്കുക. മലയുടെ ഇങ്ങേ അറ്റത്   നിന്നുമുള്ള ഗുഹാമുഖത്ത്‌ നിന്നും ആരംഭിച്ചു ഇരുന്നും, കിടന്നും, നിരങ്ങിയും വേണം അപ്പുരമെത്താന്‍. മുന്‍പില്‍ പോകുന്ന ആളിന്റെ കാലില്‍ തൊട്ടു മാത്രമേ മുന്നോട്ടു നീങ്ങാന്‍ കഴിയൂ.  ഏകദേശം 45 മിനുട്ടോളം എടുത്തു വേണം ഈ തുരങ്കം കടക്കാന്‍. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞിന്റെ അവസ്ത്തയിലയിരിക്കും നമ്മളപ്പോള്‍.


ഒരു കാലത്ത് ഇവിടം മുഴുവന്‍ വില്വം ആയിരുന്നെ എന്നും അങ്ങനെയാണ് വില്വദ്രിമല എന്ന പേര് ലഭിച്ചതെന്നും അതല്ല വില്വമഹര്ഷിയുടെ തപോഭൂമി എന്ന നിലയ്ക്കാണ് ആ പേരുണ്ടായതെന്നും രണ്ടു വാദങ്ങളുണ്ട്. ക്ഷേത്രതിനകത്തും പാറ കാണാം. ഇവിടെ നിന്നും വയനാട് തിരുനെല്ലി വരെയും മലപ്പുറത്ത് തിരുനാവായ വരെയും തുരങ്കങ്ങള്‍ ഉണ്ടായിരുന്നതായും പുരാവസ്ത്ത് വകുപ്പ് സ്ഥിതീകരിച്ച്ചിട്ടുണ്ട്. കേള്രത്ത്തിലെ പൂരങ്ങള്‍ക്ക് ഇവിടുത്തെ നിറമാല മഹോത്സവത്തില്‍ നിന്നുമാണ് തുടക്കം.


ലോലിത എന്നെ ശരിക്കും  വിസ്മയപ്പെടുത്തി. നബോകൊവിന്റെ ലോലിതയല്ല, ഇത് ചെങ്ങന്നൂര്‍ മുളകുഴ സ്വദേശി ലണ്ടന്റെ സ്വന്തം ലോലിത.  കഴിഞ്ഞ ആഴ്ച എനിക്ക് സ്ക്രാപ്പ് അയക്കുമ്പോള്‍ ലോലിത ലണ്ടനില്‍ ആയിരുന്നു. അവിടെ നിന്നും കണ്ണടച്ചു തുറന്ന സമയത്തിനുള്ളില്‍ തിരുവില്വാമലയില്‍. ഇതെന്തൊരു മറിമായം.പണ്ടെങ്ങോ, ലണ്ടനിലെ ദാഫ്ഫോഫിലുകളെ വളരെയധികം സ്നേഹിക്കുന്നു എന്ന് പറഞ്ഞ ദിവസം, വില്വാദ്രിനാധന്റെ മലയാളിത്തത്തെ കുറിച്ച് ഞാനും പറഞ്ഞിരുന്നു. ഒരു പക്ഷെ എന്നിലൂടെ അറിഞ്ഞതിനും മുന്‍പേ വില്വാമാലയും, പുനര്‍ജനിഗുഹയും, ഇവിടുത്തെ കാറ്റും ലോലിതക്ക് പരിചിതമായിരുന്നിരിക്കാം.ഇതൊക്കെ ഒരു നിയോഗമാകാനെ വഴിയുള്ളൂ. ചോദിച്ചപ്പോള്‍ കാരണം മറ്റൊരു ദിവസം പറയാം എന്ന് പറഞ്ഞിരുന്നു. പറയട്ടെ, അതിനുള്ള ക്ഷമ എനിക്കുണ്ട്. വില്വദ്രിനാധനെ പോലെ ഞാനും ശാന്തനായി മാറിയിരിക്കുന്നു.

ഒരു പ്രത്യേക സ്വഭാവമാണ് ലോലിതയുടെത്. യാത്രകള്‍ ചെയ്യാനും, പുതിയ അറിവുകള്‍ നേടാനും വെമ്പല്‍ കൊള്ളുന്ന പ്രകൃതം. ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്. വിളിക്കുമ്പോള്‍ ലണ്ടനിലെ ഭംഗിയുള്ള പൂക്കളെ കുറിച്ചും ഭംഗിയില്ലാത്ത മഴയെ കുറിച്ചും നേരം തെറ്റിയെത്തുന്ന സുര്യനെ പറ്റിയും, മരം കൊച്ചുണ തണുപ്പിനെ കുറിച്ചും പറയും. ഒരു പരീക്ഷണം പോലെയാണ് ലോലിതയുടെ ചോദ്യങ്ങള്‍ .പല കാര്യങ്ങളിലും ഞങ്ങളുടെ ചിന്തകള്‍ കഥപറഞ്ഞു, പക്ഷെ ഈ കാര്യത്തില്‍ ലോലിത എന്നെ ശെരിക്കും ഞെട്ടിച്ചു. ചില സുഹൃത്തുക്കള്‍ ഇങ്ങനെയാണ്, അവരുടെ ചടുലത നമ്മളെ ഉണര്‍ത്തും നമ്മളെ ഊര്ജസ്വലരാക്കും.ഇന്നെന്‍റെ ചിന്തകള്‍ ചടുലമാണ്. ലണ്ടനില്‍ നിന്നും തിരുവില്വാമാലയിലേക്ക്, അവിടെ നിന്നും ലോലിതയിലേക്ക്...